Reminiscece Of Air Force Life

Tuesday, May 27, 2014

മോഡിയുടെ ഹസ്തദാനം!

                           നരേദ്ര മോഡിയുടെ ആദ്യ ദിവസം 'നവാസ് ഷരീഫുമായി' നടത്തിയ ആ 'ഷേഖ്ഹാന്‍ഡ്‌ ' - അതിന്‍റെ മീഡിയയില്‍ കണ്ട ദൃശ്യം എനിക്ക് ഒത്തിരി ഇഷ്ടമായി - വരവിലുള്ള ഔപചാരികമായ 'കൈ കൊടുക്കലിനും സ്വാഗതത്തിനും ശേഷം, പുറകില്‍ കൂടി മോഡി തന്ത്രപൂര്‍വ്വം അപ്പുറത്തെ
വശത്തേക്ക് മാറുന്നു!  
              പിന്നീടുള്ള ഔദ്യോഗികമായ  കൈകൊടുക്കലില്‍ , കാമറയില്‍ കൂടി നമ്മള്‍ കാണുന്നത് ' ഒരു തണുത്ത ഹസ്തം ബലവത്തായ മോഡിയുടെ കൈകളാല്‍ ആവരണം ചെയ്യപ്പെടുന്ന ഒരു ദൃശ്യമാണ്'!
                അതിന്‍റെ കുറെ ക്ലോസപ്പുകളും!!
                             "ക്ഷയായി.."
       പാവം 'ഷരിഫ്' തിരിച്ചു ചെല്ലുമ്പോള്‍ പാക്കിസ്ഥാനിലെ ജനാധിപത്യം   കാംഷിക്കാത്ത ആതങ്ക വാദികളും അവര്‍ക്ക് ഓശാന പാടുന്ന വിഭാഗങ്ങളും കൂടി ഇതിന്‍റെ പേരില്‍ അങ്ങേരുടെ 'സൌസര്‍' വരെ ഊരുമോ ആവോ!
                  "ഷരീഫിന്‍റെ പത്ര സമ്മേളനം' അത് കഴിഞ്ഞിട്ട് ഉണ്ടാകും എന്ന് കേട്ടിട്ടും, അതിയാന്‍ ഒരവസരം ഉണ്ടാക്കാതെ മുങ്ങി!
                     വൈകുന്നെര വാര്‍ത്തയില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാ പാക്കിസ്ഥാനി ബുദ്ധിജീവികളും പറഞ്ഞു -
               "ആദി ഊതി പെത്താന്‍, നമുക്ക് ആദ്യം മുതല്‍ കളിക്കാം. പഴയതൊക്കെ പോട്ടേ മുന്നോട്ടുള്ള കാര്യങ്ങളെ കുറിച്ച് പറയൂ. ഞങ്ങളും നിങ്ങളെപ്പോലെ പീഡിതരാണ്!
           നിരത്തുന്ന ന്യായ വാദങ്ങളോ - നമ്മുടെ അഭ്യന്തര പ്രശ്നങ്ങളുടെ
ഒരു പരമ്പരയും!
                 ഇന്നലത്തെ തെറ്റുകള്‍ തിരുത്താതെ, നിയമ വാഴ്ചകള്‍ക്കു ഇടം നല്‍കാതെ, നമുക്ക്
                "ആദി ഊതി പെത്താന്‍, ആദ്യം മുതല്‍ കളിക്കാം എന്ന സമീപനം"
                   "ഇന്ത്യന്‍ ഭരണ സിരാകെന്ദ്രത്തില്‍ ഒരാക്രമണം നടന്നതിനെ, സാധൂകരിക്കുന്ന പോലെ , കുറ്റവാളികളെ നിയമത്തിനു മുന്‍പില്‍ കൊണ്ട് വരാനുള്ള യത്നം പോലും ചെയ്യാന്‍ പറ്റാത്ത അവസ്ഥ!
      ഒരു ജനതയുടെ ഗതികേടേ!    
 --------------------------------------------------------------------------------------------------------


Thursday, May 22, 2014

ചിരകാല അഭിലാഷം !

                   എന്‍റെ വീട്ടില്‍ ഒരുപാട് എഴുത്ത്കാരുണ്ട്!  ചെറുപ്പം മുതല്‍ എന്‍റെ ഒരാഗ്രഹമായിരുന്നു എനിക്കും എഴുതാന്‍ പറ്റും എന്ന് തെളിയിക്കണം എന്നുള്ളത്. അന്ന് ഏതാണ്ടൊക്കെ എഴുതി പത്രമാഫീസിലേക്ക്‌ അയക്കുകയും മടക്ക തപാലില്‍ തിരിച്ചു വരികയും ചെയ്തിട്ടുണ്ട്!
               പിന്നീട്  'കാരവനിലും',  'ഗള്‍ഫ് മാതൃഭൂമിയിലും'  ഞാന്‍ എഴുതിയ ഒന്ന് രണ്ട് കഥകള്‍ പ്രസിദ്ധീകരിച്ചു വന്നു. അതോടെ ഞാന്‍ ആ പ്രയത്നം ഉപേക്ഷിച്ചു.
          ഇപ്പോള്‍ പെന്‍ഷന്‍ പറ്റിയപ്പോള്‍, പഴയ കുത്തിക്കുറിപ്പുകള്‍  തപ്പി എടുത്ത്, ചെത്തി മിനുക്കി ഒരു പരുവത്തിലാക്കി. എന്നിട്ടും പോരായ്മകള്‍ തീര്‍ന്നിട്ടില്ല എന്ന് മനസ്സിലാക്കാന്‍ ഇടയാക്കിയ ഒരു 'ഇ-മെയില്‍' സന്ദേശം
ഞാന്‍ വെളിപ്പെടുത്താം!    

K L MOHANA Varma varma.klmohana@gmail.com

Mar 30
to me
Dear Raghu,
I have gone through the work. You have a wonderful talent for storytelling.
With your wide experience and ability to put characters in proper position, fact or fiction is immaterial, you can be an asset to our literature. But it requires two things. One, ability to delete even the best of material from the story if it is not directly relevant. Second, please re-arrange the matter, replace repetitions in commonly used words, and  edit unsympathetically the entire matter yourself as if it is a new work given to you for making the press copy.
I am sure the humour, outsider outlook and pleasant style will give you a higher pedal in the field. 
And dont believe what all our friends tell about our work. They are good people and they like us. But they may not have probbaluy read us.  
I would be sending the Foreword within a week.

          ഞാന്‍ എഴുതിയതിനെ നിഷ്പക്ഷമായി നോക്കി!.   എഴുതുന്ന ആള്‍, എഴുതി കാട് കേറാന്‍ സാധ്യത ഉണ്ടെന്നുള്ള തിരിച്ചറിവ് കിട്ടി! 
                  ഞാന്‍ എന്‍റെ ചെയ്തി പിന്നെയും വെട്ടിച്ചുരുക്കി. ആവര്‍ത്തിച്ചു വായിച്ചു!
           എന്നിട്ട് :"ശ്രീകുമാരി രാമചന്ദ്രന്‍" എന്നുള്ള എഴുത്തുകാരിയുടെ അവതാരികക്കായി  ഞാന്‍ അയച്ചു കൊടുത്തു.
   (അറിയപ്പെടുന്ന ഒരു എഴുത്തുകാരി)  അവരുടെ അഭിപ്രായവും ചുവടെ ചേര്‍ക്കുന്നു.
                    
                                                                                                                                     അവതാരിക     
 
           മലയാള ചെറുകഥാ പ്രസ്ഥാനം പരിവര്‍ത്തനത്തിന്‍റെ വഴിയിലൂടെയേ സഞ്ചരിച്ചിട്ടുള്ളൂ. ഇന്ന് ജനപ്രിയം എന്ന് തോന്നുന്ന ആശയസ്വരൂപങ്ങുളുടെയും ആവിഷ്കാരസ്വഭാവങ്ങളുടെയും പരിസരത്തില്‍ ‘രഘു മേനോന്‍റെ’ കഥകള്‍ വേറിട്ട്‌ നില്‍ക്കുന്നു.
വായനയില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നില്ലെങ്കിലും വായിച്ച് വിസ്മരിക്കാവുന്ന കഥകളല്ല അദ്ദേഹത്തിന്‍റെ രചനകള്‍. ആക്ഷേപഹാസ്യത്തില്‍ ചാലിച്ച ജീവിത യാഥാര്‍ത്ധ്യങ്ങള്‍  
ആണ് ഈ കഥകളില്‍പ്രതിഫലിക്കുന്നത്. വി.കെ.എന്‍ ശൈലിയിലുള്ള ചില മിന്നായങ്ങള്‍ എന്‍റെ അസ്വാദനകൌതുകത്തെ ത്രുപ്തിപ്പെടുത്തുന്നുണ്ട്. ചില ബഷീറിയന്‍ പ്രയോഗങ്ങളും രസം പകരുന്നുണ്ട്.
      പ്രകരോണചിതമായ ബിംബങ്ങളുടെ വടിവുകള്‍ ഈ കഥകളില്‍ കണ്ടെന്നു വരില്ല. അതെ സമയത്ത് വായനക്കാരന്‍റെ പ്രതിബോധം ആളിക്കത്തിച്ച് അവനെ ആസ്വാദനത്തിന്‍റെ അനന്തമായ ആകാശങ്ങളിലേക്ക് ഉയര്‍ത്താന്‍ ഈ സമാഹാരത്തിലെ ഓരോ കഥക്കും കഴിയുന്നുണ്ട്.
      കാലത്തിന്‍റെ പ്രഹേളികാസ്വഭാവത്തെ അനാവരണം ചെയ്യുന്നതില്‍ രഘു മേനോന്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. മനുഷ്യ ജീവിതത്തിലെ സങ്കീര്‍ണ യഥാര്‍തധ്യങ്ങളിലെക്ക് കഥാകാരന്‍റെ മനസ്സ് ഇറങ്ങിച്ചെല്ലുന്നുമുണ്ട്. സ്വതന്ത്രമായി തലയുയര്‍ത്തിനില്‍ക്കാന്‍
യോഗ്യതയുള്ള ഈ കഥകള്‍ക്ക് അവതാരികയുടെ പിന്‍ബലം ആവശ്യമുണ്ടോ എന്നാണ് എന്‍റെ സംശയം.അതിനാല്‍ രഘു മേനോന്‍റെ ഭാവനാരാമത്തില്‍ ഇനിയും പുതിയ പുതിയ ആശയങ്ങള്‍ മൊട്ടിട്ടു വരട്ടെ എന്നാശംസിച്ചുകൊണ്ട്


എറണാകുളം                       ശ്രീകുമാരി രാമചന്ദ്രന്‍
24-4-2014     

                                         ഡി. സി ബുക്ക്സ്,   തിരഞ്ഞെടുത്ത എന്‍റെ ചില 'ബ്ലോഗ്‌' കഥകള്‍ പ്രസിദ്ധീകരിക്കാം,എന്ന് അതിലെ ഒരു 'എഡിറ്റര്‍' സമ്മതിച്ചിട്ടുണ്ട് - കൂടാതെ പട്ടാള കഥകള്‍ 'സാധാരണ ജവാനില്‍' നിന്ന് ഇംഗ്ലീഷില്‍ ഇല്ലാത്തതിനാല്‍, ഈ മലയാളം പട്ടാള കഥകളുടെ ഒരു ഇംഗ്ലീഷ് വിവര്‍ത്തനവും അവര്‍ പ്രതീക്ഷിക്കുന്നു എന്നും പറഞ്ഞു! വെട്ടിക്കുറിച്ചും, തിരുത്തിയും ,  അതും നടക്കുന്നു.
                               ഇതെല്ലാം ഞാന്‍ ഏകിയത് നിങ്ങളിലൂടെയാണ്! നിങ്ങള്‍ നല്‍കിയ പ്രചോദനത്തിലൂടെ
         നിങ്ങള്‍ എന്നെ സഹിച്ചിരുന്നില്ല  എങ്കില്‍ - ഇതൊക്കെ ചിന്തക്കും അപ്പുറത്തായിരുന്നു.
                    നന്ദി വായനക്കാരെ, നന്ദി !
                                     ഇനി ഒരു കാര്യം കൂടി ഞാന്‍ എഴുതിക്കോട്ടെ -
            പല ബ്ലോഗ്‌ എഴുത്തുകളിലും എന്തെങ്കിലും മറുപടി എഴുതാം എന്ന് വിചാരിച്ച് ശ്രമിക്കുമ്പോള്‍     കുറെ തടസ്സങ്ങള്‍ ആണ് ! നീ ആ വഴി വാ, ഈ വഴി പോ!  യൂസര്‍ നെയിം, മെയില്‍ ഐ.ഡി. ഈ തടസ്സങ്ങള്‍ നീക്കി എഴുതാനുള്ള  പ്രയാസങ്ങള്‍ നോക്കുമ്പോള്‍, എഴുതാന്‍  വിചാരിക്കുന്നവന്‍ പിന്തിരിയും!  അറിയപ്പെടുന്ന ആളുകള്‍ ഈ 'ഗിമിക്ക്' കാണിക്കാറുണ്ട് എന്നറിയാം. ആര്‍ക്കാ ഇതിനെല്ലാം മറുപടി എഴുതാന്‍ സമയം എന്ന സമീപനം! ഇതൊന്നും അല്ലാത്തവര്‍ കാണിക്കുമ്പോള്‍ 'കുളിച്ചില്ലേലും എന്‍റെ തുണി കൂടെ അവിടെ കിടക്കട്ടെ എന്ന പോലെ തോന്നുന്നു!


---------------------------------------------------------------------------------------------------------------------------------------------------------------

Wednesday, May 7, 2014

ഒരു നിരീക്ഷണം

                                  ഞാന്‍ ഇരുപത് കൊല്ലത്തോളമായി നാട്ടില്‍ നിന്ന് അകന്ന്‍ ജീവസന്ധാരനത്തിനായി ഗള്‍ഫില്‍ താമസിക്കുന്ന ഒരാളാണ്.
                                  എന്‍റെ കുട്ടികള്‍ വളര്‍ന്നു വന്നപ്പോള്‍ വീട്ടില്‍ മലയാളം സംസാരിക്കണം എന്ന് ഭാര്യയും  ഞാനും നിഷ്ക്കര്‍ഷത പുലര്‍ത്തിയിരുന്നു.                              ഇംഗ്ലീഷ്, അവര്‍ സ്കൂളില്‍ പോകുന്നതിനനുസരിച്ച് പഠിച്ചോളും കൂട്ടുകാരുടെ സംബര്‍ക്കത്താല്‍! ഈ അടുത്തകാലത്താണ് ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചത്!
                      കേരളത്തില്‍ നിന്ന്, ഇന്ത്യയില്‍ നിന്ന് ലക്ഷക്കണക്കിനു മലയാളികള്‍ മറ്റ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. അടുത്ത തലമുറക്കാരായ അവരുടെ മക്കള്‍ നല്ല മലയാളം സംസാരിക്കറും ഉണ്ട്.
                 അമ്മമാരുടെ ഇടപെഴകല്‍ കൊണ്ടാകാം.മലയാളം സിനിമ ചാനലുകളുടെ അതിപ്രസരം കൊണ്ടാകാം! പക്ഷെ ഒരു പ്രത്യേകതയുണ്ട്.
നല്ല വള്ളുവനാടന്‍ ശൈലിയില്‍ (അതാണല്ലോ പ്രകീര്‍ത്തിക്കപ്പെടുന്നത്) മലയാളം സംസാരിക്കുന്ന പലര്‍ക്കു പോലും അതെഴുതാനോ വായിക്കാനോ അറിയില്ല!
                  ഒരുദാഹരണം ഞാന്‍ പറയാം, നമ്പ്യാരുടെ തുള്ളല്‍ പാട്ടുകളും, എഴുത്തച്ഛന്‍റെ വചനങ്ങളും, പഴമോഴികളും തന്മയത്തത്തോടെ ഉദ്ധരിച്ച് വര്‍ത്തമാനം പറയുന്ന ഒരാള്‍ക്ക്‌ ഞാന്‍ ഒരു പുതിയ മലയാളം പുസ്തകം
വായിക്കാന്‍ നല്‍കിയ അവസരത്തില്‍, അയാള്‍ പറഞ്ഞ മറുപടി-
      "അങ്കിള്‍ ഐ നോ മലയാളം. ബട്ട് ഐ ഡോണ്ട് നോ ടു റൈറ്റ് ഓര്‍ റീഡ് ഇറ്റ്!"
                ഞാന്‍ അത്‌ഭുതസ്തബ്ധനായി! ആദ്യകാലങ്ങളില്‍ ഞാനിത് ഒരൊറ്റപ്പെട്ട
സംഭവമായി കരുതി - ഇപ്പോള്‍ അത്‌ സര്‍വ സാധാരണമായിരിക്കുന്നു!
          ഇക്കൂട്ടര്‍ എണ്ണത്തില്‍ കുറച്ചൊന്നും അല്ല- ഓരോ കൊല്ലം കഴിയുംതോറും
ഈ എണ്ണം ലക്ഷങ്ങളായിട്ടാണ് പെരുകുന്നത്!
                   ഇനി അവരുടെ അടുത്ത തലമുറ വലുതാകുമ്പോള്‍ ഈ കഴിവും അന്യമായേക്കാം!
                ഇതൊക്കെ മനസ്സിലാക്കുമ്പോള്‍ ഒരു കാര്യം നിര്‍ബന്ധമാക്കുന്നത് നന്നായിരിക്കും എന്ന് തോന്നി  - "വീട്ടില്‍ മലയാള ഭാഷ ഉപയോഗിക്കുക"-
            ഇപ്പോള്‍ത്തന്നെ മലയാളം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മാതാപിതാക്കള്‍ ആണ് ഇത് ശ്രദ്ധിക്കേണ്ടത്. അതല്ല "ഭാഷ, സംസാരിക്കാനുള്ള ഒരു ഉപകരണം"
ആണ്  എന്നാണ് മാതാപിതാക്കളുടെയും  അഭിപ്രായം എങ്കില്‍, കുറെ "ഇന്ത്യന്‍ ഒറിജിന്‍ അമേരിക്കന്‍സിനെയോ, ഇന്ത്യന്‍ ഒറിജിന്‍ ആസ്ട്രെലിയന്‍സ്" എന്ന ലേബലിലോ, മലയാളികളായ ഒരു അടുത്ത തലമുറ ഉണ്ടായേക്കാം!
             പൈതൃകത്തെ ബഹുമാനിക്കുന്ന, "അബ്രു മേനോന്‍", 'റസ്സല്‍ പീറ്റര്‍" തുടങ്ങിയവര്‍ വിരളമായിരിക്കും!
              ഇനി 'പൈതൃകത്തിലും' പ്രതിപത്തി ഇല്ലാത്ത  പിന്‍ഗാമികളെ ആണ് നിങ്ങള്‍ കാംക്ഷിക്കുന്നത് എങ്കില്‍ അങ്ങിനെയും ആകാം.
                 തീരുമാനം ഇപ്പോള്‍ ഉള്ള നിങ്ങളുടെതാണ്!
             അതുകൊണ്ട് "ബാ ബാ ബ്ലാക്ക് ഷീപ്പിനേക്കാള്‍" നമ്മള്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ടത് "മേരിക്കുണ്ടൊരു കുഞ്ഞാട്" എന്നതായിരിക്കും!

------------------------------------------------------------------------------------------------------